Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2018, ജനുവരി 2, ചൊവ്വാഴ്ച

സമരകഥയിലെ ഉപ്പും മുളകും രുചിച്ച് അരയി: 16 08 2017

സമരകഥയിലെ ഉപ്പും മുളകും രുചിച്ച്
 അരയി
ഡോക്യു ഡ്രാമ ശ്രദ്ധേയമായിസ്വാതന്ത്ര്യ സമര ചരിത്രത്തിലെ രണ്ട് ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി അരയി ഗവ. യു പി.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഉപ്പും മുളകും ഡോക്യു ഡ്രാമ ശ്രദ്ധേയമായി.വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും ഉപ്പുസത്യാഗ്രഹ സമരത്തിനും നാടകത്തിന്റെ രുചിഭേദം പകർന്ന് അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് അത് വേറിട്ട അനുഭവമായി.
തെരുവുനാടകത്തിന്റെയും പ്രൊസീനിയത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസ് മുറിയിൽ നിന്ന് തുടങ്ങി സാമൂതിരിയുടെ കൊട്ടാരത്തിലേക്കും അബ്ദുൾ റഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പ് നിയമന ലംഘനത്തിലേക്കും നാടകം അതിവേഗം സഞ്ചരിച്ചത്.
ക്ലാസിൽ പ്രവൃത്തി പരിചയ അധ്യാപിക നിർദ്ദേശിച്ച പ്രകാരം  സലാഡ് ഉണ്ടാക്കാൻ കുട്ടികൾ കൊണ്ടുവന്ന പച്ചക്കറികളോടൊപ്പം  ഉപ്പും മുളകും ഇല്ലാത്തതിന്റെ അന്വേഷണത്തിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. പോർച്ചുഗീസുകാർ കടൽ കടത്തികൊണ്ടു പോയ കുരുമുളകും നികുതി ചുമത്തി ബ്രിട്ടീഷുകാർ തടവിലാക്കിയ ഉപ്പും രംഗത്തു വരുന്നതോടെ നാടകരംഗം സമരകഥയിലേക്ക് പ്രവേശിക്കുന്നു.
കച്ചവടത്തിനു വന്നവർ അധികാരികളായി മാറുന്നു.
വിദേശ ചൂഷണത്തിനെതിരെ നാടു നടത്തിയ പോരാട്ടം ഉപ്പുസത്യാഗ്രഹ പ്രമേയത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് തീഷ്ണമായ അനുഭവമായി. സ്വാതന്ത്ര്യദിനത്തിൽ സലാഡല്ല നാടിന്റെ രുചിയുള്ള മൊളീഷ്യമാണ് ഉണ്ടാക്കേണ്ടതെന്ന് കുട്ടികൾ ടീച്ചറെ തിരുത്തുന്നു. ഉപ്പും കുരുമുളകും ചേർത്ത മൊളീഷ്യം ഉണ്ടാക്കി നാടകം കാണാനെത്തിയ നഗരസഭാ ചെയർമാൻ വി.വി.രമേശനും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയാനാവിക്കും ഒപ്പം നൂറുകണക്കിന്ണികൾക്കും വിതരണം ചെയ്തുകൊണ്ടാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
സ്കൂൾ അധ്യാപകനായ പ്രകാശൻ കരിവെള്ളൂർ രചനയും ദേശീയ തല അംഗീകാരം നേടിയ നാടക സംവിധായകൻ രാജേഷ് കീഴത്തൂർ സംവിധാനവും നിർവഹിച്ച നാടകത്തിൽ വിദ്യാലയത്തിലെ 30 കുട്ടികൾ വേഷമിട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് എസ്.ജഗദീശൻ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ശരത്ത് അരയി,പി ഭാസ്ക്കരൻ മദർ പി ടി എ പ്രസിഡണ്ട് എസ്.സി.റഹ്മത്ത് എന്നിവരാണ് അണിയറയിൽ. സ്വാതന്ത്ര്യ ദിന റാലി, സംഗീതശില്പം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ