Flash News
2019 ഒക്‌ടോബർ 17, വ്യാഴാഴ്‌ച
2018 ഏപ്രിൽ 2, തിങ്കളാഴ്‌ച
2018 ജനുവരി 28, ഞായറാഴ്‌ച
2018 ജനുവരി 2, ചൊവ്വാഴ്ച
ലോക നാട്ടറിവ് ദിനം 22.08.2017
ലോക നാട്ടറിവ് ദിനത്തിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി സ്കൂളിൽ ഇലക്കറി മഹോത്സവം
നാവിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി ഗവ.യു.പി.സ്കൂൾ അമ്മ
കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ ഇലക്കറി മഹോത്സവം നവ്യാനുഭവമായി.
ലോക നാട്ടറിവ് ദിനാചരണത്തോടനുബന്ധിച്ചാണ് മലയാളി മറന്നു പോയ നാടൻ രുചികൾ ഒരുക്കാൻ അമ്മമാർ മുന്നിട്ടിറങ്ങിയത്.നാട്ടിടവഴി കളിലും
പുരയിടത്തിലും ആരും ശ്രദ്ധിക്കാതെ പോകുന്ന ഔഷധ ഗുണവും പോഷകസമൃദ്ധവുമായ
നൂറിലധികം ഇലകൾ ഉപയോഗിച്ച് ഇരുന്നൂറിലേറെ വിഭവങ്ങളാണ് ചുരുങ്ങിയ സമയം
കൊണ്ട് അമ്മമാർ തയ്യാറാക്കിയത്. മുരിങ്ങയില കട് ലറ്റ്, തകര, ചേന, കോവക്ക,
കറിവേപ്പില എന്നിവ ചേർത്ത പച്ചില ഫിസ,ചീരപ്പുട്ട്, നെടുംതാളപ്പം, പത്തില
തോരൻ, ഇഞ്ചിയില, പാവയ്ക്കയില ,പുനപ്പുളി, മുത്തിൾ, തഴുതാമ ചേർത്ത പച്ചടി,
വിവിധയിനം തോരൻ, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട തുടങ്ങിയ ഓരോ വിഭവത്തിനും
വ്യത്യസ്തമായ സ്വാദ്. തൂശനിലയിൽ വിളമ്പിയ വിഭവങ്ങളുടെ രുചിയറിയാൻ എത്തിയ
കുട്ടികൾക്ക് അമ്മമാർ തന്നെ അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച്
വിശദീകരിച്ചു. ചാർട്ടുകളിൽ കുറിപ്പെഴുതി പ്രദർശിപ്പിക്കുകയുമുണ്ടായി.പ് രദർശനത്തിനു ശേഷം വിഭവങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി.
സമരകഥയിലെ ഉപ്പും മുളകും രുചിച്ച് അരയി: 16 08 2017
സമരകഥയിലെ ഉപ്പും മുളകും രുചിച്ച്
അരയി
അരയി
ഡോക്യു ഡ്രാമ ശ്രദ്ധേയമായിസ്വാതന്ത്ര്യ സമര ചരിത്രത്തിലെ രണ്ട് ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി
അരയി ഗവ. യു പി.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഉപ്പും മുളകും ഡോക്യു ഡ്രാമ
ശ്രദ്ധേയമായി.വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും
ഉപ്പുസത്യാഗ്രഹ സമരത്തിനും നാടകത്തിന്റെ രുചിഭേദം പകർന്ന്
അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് അത് വേറിട്ട അനുഭവമായി.
തെരുവുനാടകത്തിന്റെയും പ്രൊസീനിയത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസ് മുറിയിൽ നിന്ന് തുടങ്ങി സാമൂതിരിയുടെ കൊട്ടാരത്തിലേക്കും അബ്ദുൾ റഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പ് നിയമന ലംഘനത്തിലേക്കും നാടകം അതിവേഗം സഞ്ചരിച്ചത്.
ക്ലാസിൽ പ്രവൃത്തി പരിചയ അധ്യാപിക നിർദ്ദേശിച്ച പ്രകാരം സലാഡ് ഉണ്ടാക്കാൻ കുട്ടികൾ കൊണ്ടുവന്ന പച്ചക്കറികളോടൊപ്പം ഉപ്പും മുളകും ഇല്ലാത്തതിന്റെ അന്വേഷണത്തിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. പോർച്ചുഗീസുകാർ കടൽ കടത്തികൊണ്ടു പോയ കുരുമുളകും നികുതി ചുമത്തി ബ്രിട്ടീഷുകാർ തടവിലാക്കിയ ഉപ്പും രംഗത്തു വരുന്നതോടെ നാടകരംഗം സമരകഥയിലേക്ക് പ്രവേശിക്കുന്നു.
കച്ചവടത്തിനു വന്നവർ അധികാരികളായി മാറുന്നു.
വിദേശ ചൂഷണത്തിനെതിരെ നാടു നടത്തിയ പോരാട്ടം ഉപ്പുസത്യാഗ്രഹ പ്രമേയത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് തീഷ്ണമായ അനുഭവമായി. സ്വാതന്ത്ര്യദിനത്തിൽ സലാഡല്ല നാടിന്റെ രുചിയുള്ള മൊളീഷ്യമാണ് ഉണ്ടാക്കേണ്ടതെന്ന് കുട്ടികൾ ടീച്ചറെ തിരുത്തുന്നു. ഉപ്പും കുരുമുളകും ചേർത്ത മൊളീഷ്യം ഉണ്ടാക്കി നാടകം കാണാനെത്തിയ നഗരസഭാ ചെയർമാൻ വി.വി.രമേശനും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയാനാവിക്കും ഒപ്പം നൂറുകണക്കിന്ണികൾക്കും വിതരണം ചെയ്തുകൊണ്ടാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
സ്കൂൾ അധ്യാപകനായ പ്രകാശൻ കരിവെള്ളൂർ രചനയും ദേശീയ തല അംഗീകാരം നേടിയ നാടക സംവിധായകൻ രാജേഷ് കീഴത്തൂർ സംവിധാനവും നിർവഹിച്ച നാടകത്തിൽ വിദ്യാലയത്തിലെ 30 കുട്ടികൾ വേഷമിട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് എസ്.ജഗദീശൻ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ശരത്ത് അരയി,പി ഭാസ്ക്കരൻ മദർ പി ടി എ പ്രസിഡണ്ട് എസ്.സി.റഹ്മത്ത് എന്നിവരാണ് അണിയറയിൽ. സ്വാതന്ത്ര്യ ദിന റാലി, സംഗീതശില്പം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും നടന്നു.
തെരുവുനാടകത്തിന്റെയും പ്രൊസീനിയത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസ് മുറിയിൽ നിന്ന് തുടങ്ങി സാമൂതിരിയുടെ കൊട്ടാരത്തിലേക്കും അബ്ദുൾ റഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പ് നിയമന ലംഘനത്തിലേക്കും നാടകം അതിവേഗം സഞ്ചരിച്ചത്.
ക്ലാസിൽ പ്രവൃത്തി പരിചയ അധ്യാപിക നിർദ്ദേശിച്ച പ്രകാരം സലാഡ് ഉണ്ടാക്കാൻ കുട്ടികൾ കൊണ്ടുവന്ന പച്ചക്കറികളോടൊപ്പം ഉപ്പും മുളകും ഇല്ലാത്തതിന്റെ അന്വേഷണത്തിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. പോർച്ചുഗീസുകാർ കടൽ കടത്തികൊണ്ടു പോയ കുരുമുളകും നികുതി ചുമത്തി ബ്രിട്ടീഷുകാർ തടവിലാക്കിയ ഉപ്പും രംഗത്തു വരുന്നതോടെ നാടകരംഗം സമരകഥയിലേക്ക് പ്രവേശിക്കുന്നു.
കച്ചവടത്തിനു വന്നവർ അധികാരികളായി മാറുന്നു.
വിദേശ ചൂഷണത്തിനെതിരെ നാടു നടത്തിയ പോരാട്ടം ഉപ്പുസത്യാഗ്രഹ പ്രമേയത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് തീഷ്ണമായ അനുഭവമായി. സ്വാതന്ത്ര്യദിനത്തിൽ സലാഡല്ല നാടിന്റെ രുചിയുള്ള മൊളീഷ്യമാണ് ഉണ്ടാക്കേണ്ടതെന്ന് കുട്ടികൾ ടീച്ചറെ തിരുത്തുന്നു. ഉപ്പും കുരുമുളകും ചേർത്ത മൊളീഷ്യം ഉണ്ടാക്കി നാടകം കാണാനെത്തിയ നഗരസഭാ ചെയർമാൻ വി.വി.രമേശനും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയാനാവിക്കും ഒപ്പം നൂറുകണക്കിന്ണികൾക്കും വിതരണം ചെയ്തുകൊണ്ടാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
സ്കൂൾ അധ്യാപകനായ പ്രകാശൻ കരിവെള്ളൂർ രചനയും ദേശീയ തല അംഗീകാരം നേടിയ നാടക സംവിധായകൻ രാജേഷ് കീഴത്തൂർ സംവിധാനവും നിർവഹിച്ച നാടകത്തിൽ വിദ്യാലയത്തിലെ 30 കുട്ടികൾ വേഷമിട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് എസ്.ജഗദീശൻ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ശരത്ത് അരയി,പി ഭാസ്ക്കരൻ മദർ പി ടി എ പ്രസിഡണ്ട് എസ്.സി.റഹ്മത്ത് എന്നിവരാണ് അണിയറയിൽ. സ്വാതന്ത്ര്യ ദിന റാലി, സംഗീതശില്പം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും നടന്നു.
2017 ജൂൺ 22, വ്യാഴാഴ്‌ച
2017 ജൂൺ 17, ശനിയാഴ്‌ച
ചങ്ങമ്പുഴ കാവ്യോത്സവം
ചങ്ങമ്പുഴ കാവ്യോത്സവം
മലയാളികളുടെ ഹൃദയ തീരങ്ങളെ കുളിരണിയിച്ച് ഒഴുകിയ മഹാനദിയാണ് മഹാ കവി
ചങ്ങമ്പുഴയെന്ന് യുവകവി സി.എം.വിനയചന്ദ്രൻ പറഞ്ഞു. കവിയുടെ എഴുപതാം
ചരമദിനത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച കാവ്യോത്സവം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുന്നുകളും കാടുകളും
പുഴകളും നിറഞ്ഞ മനോഹരമായ ഗ്രാമഭംഗിയെ തന്റെ കാവ്യ വീണയിലൂടെ വായനക്കാർക്ക്
മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയ കവി വര്യനാണ് ചങ്ങമ്പുഴ
കൃഷ്ണപ്പിള്ള.അദ്ദേഹത്തിന്റെ പേരും പെരുമയും മലയാളികളുള്ളിടത്തോളം
നിലനില്ക്കും. വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു.
പി ടി എ
പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു. അമേയ കവിത ചൊല്ലി.പ്രധാനാധ്യാപകൻ
കൊടക്കാട് നാരായണൻ, പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ, അഫ്സൽ എന്നിവർ
പ്രസംഗി ച്ചു. രമണൻ മഹാകാവ്യത്തിന്റ പിറന്നാൾ പ്രമാണിച്ച് വിപുലമായ
പരിപാടികൾ വിദ്യാരംഗം കലാ സാഹിത്യ വേദി ആസൂത്രണം ചെയ്തിട്ടുണ്ട്.
ലോക ബാലവേല വിരുദ്ധ ദിനാചരണം
പാലൈസ് പാവനാടകം
പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടിയുടെ പാലൈസ് എന്ന കവിതയെ ആസ്പദമാക്കി അരയി
ഗവ.യു.പി.സ്കൂൾ സീഡ് കൂട്ടുകാർ പാവനാടകം അവതരിപ്പിച്ചു. ലോക ബാലവേല
വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ഇതേ വിഷയം പ്രമേയമായ കവിതയെ
പാവനാടകമാക്കി അവതരിപ്പിച്ചത്.
ഹോട്ടൽ മുതലാളിയുടെ
പീഡനം കൊണ്ട് പൊറുതി മുട്ടിയ കുട്ടി സ്ലേറ്റിനെയും പെൻസിലിനെയും
കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള കൊച്ചുവർത്തമാനവുമാണ് കവിതയിലെ
ഇതിവൃത്തം.ബാലപീഡനത്തിന്റെ പേരിൽ മുതലാളിയെ പോലീസ് അറസ്റ്റ്
ചെയ്യുന്നതോടെയാണ് നാടകം അവസാനിക്കുന്നത്. സ്കൂൾ അധ്യാപകനും നാടക
രചയിതാവുമായ പ്രകാശൻ കരിവെള്ളൂരും ശരത്ത് അരയിയുമാണ് പാവനാടകത്തിന്റെ
അണിയറയിൽ.വിദ്യാർഥികളായ കെ. ആദിത്യൻ, പി.കെ. ആദിത്യൻ, കെ.ഗോപിക, കെ. ദേവിക
എന്നിവർ ശബ്ദം നൽകി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.
2017 ജൂൺ 5, തിങ്കളാഴ്‌ച
പരിസ്ഥിതി ദിനാചരണം
പാരമ്പര്യ വൈദ്യന്മാർ ഒത്തുകൂടി : അരയി സ്കൂളിൽ നീർമാതളം ജൈവോദ്യാനത്തിന്
തുടക്കമായി .
തുടക്കമായി .
നവതി കഴിഞ്ഞ ആറങ്ങാടി വൈദ്യരെന്ന അരയി നാരായണൻ വൈദ്യരും
പത്നി ശാരദാമ്മയും തളിപ്പറമ്പിലെ പ്രശസ്തമായ മൈക്കീൽ വൈദ്യ കുടുംബത്തിലെ ചരകൻ
രവീന്ദ്രൻ വൈദ്യരും കുട്ടികളുമായി നടത്തിയ സംവാദം കൊണ്ട് അരയി ഗവ.യു.
പി.സ്കൂളിലെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമായ അനുഭവമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിർമിക്കുന്ന
നീർമാതളം ജൈവോദ്യാനത്തിന് തുടക്കം കുറിക്കാൻ എത്തിയതായിരുന്നു നാടിന്റെ
പ്രിയപ്പെട്ട ദിഷഗ്വരന്മാർ.
സ്കൂൾ മുറ്റത്ത് നിർമിക്കുന്ന ഉദ്യാനത്തിൽ നിർമാതാളത്തിനു പുറമെ അപൂർവങ്ങളായ
നൂറോളം ഔഷധ സസ്യങ്ങൾ ഇന്ന് നട്ടു. വൈദ്യന്മാരും കുട്ടികളും നാട്ടിൽ നിന്നു
തന്നെശേഖരിച്ചവയായിരുന്നു ഇവയെല്ലാം.
പി ടി എ പ്രസിഡന്റ് പി.രാജൻ ,പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി ഭാസ്കരൻ
അരയി, പ്രകാശൻ കരിവെള്ളൂ ർ, ലിസി ജേക്കബ്, എസ്..ജഗദീശൻ, സിനി എബ്രഹാം,
എസ്.സി.റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലീഡർ കെ. ആദിത്യൻ പരിസ്ഥിതി
പ്രതിജ്ഞ ചൊല്ലി.
പത്നി ശാരദാമ്മയും തളിപ്പറമ്പിലെ പ്രശസ്തമായ മൈക്കീൽ വൈദ്യ കുടുംബത്തിലെ ചരകൻ
രവീന്ദ്രൻ വൈദ്യരും കുട്ടികളുമായി നടത്തിയ സംവാദം കൊണ്ട് അരയി ഗവ.യു.
പി.സ്കൂളിലെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമായ അനുഭവമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിർമിക്കുന്ന
നീർമാതളം ജൈവോദ്യാനത്തിന് തുടക്കം കുറിക്കാൻ എത്തിയതായിരുന്നു നാടിന്റെ
പ്രിയപ്പെട്ട ദിഷഗ്വരന്മാർ.
സ്കൂൾ മുറ്റത്ത് നിർമിക്കുന്ന ഉദ്യാനത്തിൽ നിർമാതാളത്തിനു പുറമെ അപൂർവങ്ങളായ
നൂറോളം ഔഷധ സസ്യങ്ങൾ ഇന്ന് നട്ടു. വൈദ്യന്മാരും കുട്ടികളും നാട്ടിൽ നിന്നു
തന്നെശേഖരിച്ചവയായിരുന്നു ഇവയെല്ലാം.
പി ടി എ പ്രസിഡന്റ് പി.രാജൻ ,പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി ഭാസ്കരൻ
അരയി, പ്രകാശൻ കരിവെള്ളൂ ർ, ലിസി ജേക്കബ്, എസ്..ജഗദീശൻ, സിനി എബ്രഹാം,
എസ്.സി.റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലീഡർ കെ. ആദിത്യൻ പരിസ്ഥിതി
പ്രതിജ്ഞ ചൊല്ലി.
പ്രവേശനോത്സവത്തിൽ മുത്തശ്ശി
പ്രവേശനോത്സവത്തിൽ മുത്തശ്ശി: പെരുത്ത് ഇഷ്ടായി കുരുന്നുകൾക്ക്
പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി 'മുത്തശ്ശി '. കഥകളും പാട്ടുകളും
പഴഞ്ചൊല്ലുകളും കടം കഥകളും പറഞ്ഞ് പേരക്കുട്ടികളെ ഭാഷയുടെ മഹാകാശത്തേക്ക്
പറത്താൻ കരുത്തു പകരുന്ന മുത്തശ്ശിമാർ അന്യമായ പുതിയ കാലത്ത് തൊണ്ണൂറ്
തികഞ്ഞ മുത്തശ്ശി വാ വെളുക്കെ ചിരിച്ചപ്പോൾ പേരക്കുട്ടികൾക്ക് പെരുത്ത
സന്തോഷം. ആദ്യ ദിനത്തിന്റെ ആശങ്കകൾക്ക് പകരം ആഹ്ലാദത്തിന്റെ പൂത്തിരി
കത്തിച്ച് അരയി ഗവ.യു.പി.സ്കൂളിലെ പ്രവേശനോത്സവം നവ്യാനുഭവമായി. വിവിധ
ക്ലാസുകളിൽ പുതുതായി എത്തിയ എഴുപതോളം കുട്ടികൾക്ക് മുത്തശ്ശിയുടെ ശില്പം
കൗതുകം പരത്തി. ഒരാൾ പൊക്കത്തിലുള്ള കാർഡ് ബോർഡിൽ നിർമ്മിച്ച ശില്പം
ഘോഷയാത്രയിൽ കുട്ടികളോടൊപ്പം മുൻ നിരയിൽ തന്നെ നിന്നു.
നഗരസഭ
കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.രാജൻ
അധ്യക്ഷത വഹിച്ചു.കെ.അമ്പാടി, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,
എസ്.ജഗദീശൻ, എസ്.സി. റഹ്മത്ത്, പ്രകാശൻ കരിവെള്ളൂർ, കെ.വി. സൈജു, ശോഭന
കൊഴുമ്മൽ പ്രസംഗിച്ചു. എൽ.എസ്.എസ് വിജയി പി. കൃഷ്ണജയെ അനുമോദിച്ചു. ലിസി
ജേക്കബ്, പി. ബിന്ദു, കെ.വനജ, സിനി എബ്രഹാം, ടി.വി സവിത, കെ.ശ്രീജ,
ടി.വി.ഷീബ, ടി.വി.രസ്ന എന്നിവർ തൈയ്ക്കോൺഡോ വിജയികൾക്ക് സമ്മാനങ്ങള്‍നൽകി
2017 ജൂൺ 3, ശനിയാഴ്ച
2017 ഏപ്രിൽ 11, ചൊവ്വാഴ്ച
അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് വിഷുക്കോടി
അഗതി മന്ദിരത്തിലെ അന്തേവാസികളെ ഊട്ടാൻ വിഷമില്ലാത്ത പച്ചക്കറികൾ കൊടുത്ത് മാതൃക കാട്ടിയ അരയി ഗവ.യു.പി.സ്കൂൾ ഹരിതസേന മടിക്കൈ മലപ്പച്ചേരിയിലെ വൃദ്ധസദനത്തിൽ വീണ്ടുമെത്തി. വാർഷികാഘോഷ ചടങ്ങിൽ വെച്ച് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച പതിമൂവായിരം രൂപയും നൂറു സെറ്റ് പുതുവസ്ത്രവും കൈമാറാനാണ് ഒരാഴ്ചയ്ക്കുള്ളിൽ കുട്ടികൾ എത്തിയത്. ഹരിതസേനാംഗങ്ങളായ കെ.നീലിമ, കെ.ആദിത്യ, കെ.അതുല്യ, ടി.ഫയാസ്, കെ.ആദിത്യൻ, കെ.ടി.അഭിനവ്, പി. അഭിരാം, പി.കെ. ആദിത്യൻ, കെ.ടി.അഭിരാം എന്നിവരാണ് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി ടി എ ഭാരവാഹികളായ ടി.ഖാലിദ്, പി.ഭാസ്ക്കരൻ, കെ.മദനൻ എന്നിവരോടൊപ്പം വൃദ്ധമന്ദിരത്തിലെത്തിയത്.
വിതരണ ചടങ്ങ് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.എം.എം.ചാക്കോ അധ്യക്ഷത വഹിച്ചു.
2017 ഏപ്രിൽ 1, ശനിയാഴ്‌ച
കാരുണ്യത്തിന്റെ കണിവെള്ളരിയുമായി കുരുന്നുകൾ എത്തി
കാരുണ്യത്തിന്റെ കണിവെള്ളരിയുമായി കുരുന്നുകൾ എത്തി 
ഹരിതസേനയുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷം തീണ്ടാത്ത
പച്ചക്കറിയുമായി അരയി ഗവ.യു.പി. സ്കൂൾ വിദ്യാർഥികളായ നീലിമ,അമ്പിളി,
അനുശ്രീ, ശ്രീഹരി, ഫയാസ് എന്നിവർ മടിക്കൈ മലപ്പച്ചേരിയിലെ
വൃദ്ധസദനത്തിലെത്തി. മധ്യവേനലവധിക്ക് സ്കൂൾ അടച്ച് കൂട്ടുകാരോടൊത്ത്
കളിച്ച് രസിക്കേണ്ട പേരക്കുട്ടികൾ അധ്യാപകരോടും പി.ടി.എ കമ്മറ്റി
അംഗങ്ങളോടുമൊപ്പം കാരുണ്യത്തിന്റെ കണിവെള്ളരിക്കയുമായി തങ്ങളെ
കാണാനെത്തിയപ്പോൾ ഏകാന്തതയും അനാഥത്വവും മാറാല കെട്ടിയ അന്തേവാസികളുടെ
കണ്ണുകളിൽ പ്രതീക്ഷയുടെ തിരയിളക്കം.കുട്ടികളെ അവർ
മടിയിലിരുത്തി.കൈ കൊട്ടി
പാടി.പച്ചക്കറി പാടത്ത് നിന്ന് പറിച്ചെടുത്ത ചീര, വഴുതിന,
ചെരങ്ങ,കുമ്പളങ്ങ,പച്ചമുളക്, വാളൻപയർ എന്നിവയോടൊപ്പം ഒരാഴ്ചത്തേക്കുള്ള
അരിയും കുട്ടികൾ വൃദ്ധസദനത്തിലെത്തിച്ചു. ഭക്ഷ്യ വിഭവങ്ങളോടൊപ്പം
കൊണ്ടുവന്ന കണിച്ചട്ടി കണ്ടപ്പോൾ മുത്തശ്ശിമാരുടെ മുഖത്ത് പണ്ടത്തെ
ഓർമ്മകൾ മിന്നി മറഞ്ഞു. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളർന്ന
എം.എം.ചാക്കോച്ചൻ മാനേജരായ ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന
വൃദ്ധ വികലാംഗ മന്ദിരത്തിൽ നൂറ്റി ഇരുപത്തിയഞ്ചോളം അന്തേവാസികളുണ്ട്.
മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള പച്ചക്കറികൾ
അന്തേവാസികൾക്ക് കൈമാറി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, മദർ പി.ടി.എ
പ്രസിഡന്റ് എസ്.സി.റഹ്മത്ത്, അധ്യാപിക ലിസി ജേക്കബ്, പി.ഭാസ്ക്കൻ
കെ.മദനൻ, എം.എം.ചാക്കോ പ്രസംഗിച്ചു.

ഹരിതസേനയുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷം തീണ്ടാത്ത
പച്ചക്കറിയുമായി അരയി ഗവ.യു.പി. സ്കൂൾ വിദ്യാർഥികളായ നീലിമ,അമ്പിളി,
അനുശ്രീ, ശ്രീഹരി, ഫയാസ് എന്നിവർ മടിക്കൈ മലപ്പച്ചേരിയിലെ
വൃദ്ധസദനത്തിലെത്തി. മധ്യവേനലവധിക്ക് സ്കൂൾ അടച്ച് കൂട്ടുകാരോടൊത്ത്
കളിച്ച് രസിക്കേണ്ട പേരക്കുട്ടികൾ അധ്യാപകരോടും പി.ടി.എ കമ്മറ്റി
അംഗങ്ങളോടുമൊപ്പം കാരുണ്യത്തിന്റെ കണിവെള്ളരിക്കയുമായി തങ്ങളെ
കാണാനെത്തിയപ്പോൾ ഏകാന്തതയും അനാഥത്വവും മാറാല കെട്ടിയ അന്തേവാസികളുടെ
കണ്ണുകളിൽ പ്രതീക്ഷയുടെ തിരയിളക്കം.കുട്ടികളെ അവർ
മടിയിലിരുത്തി.കൈ കൊട്ടി
പാടി.പച്ചക്കറി പാടത്ത് നിന്ന് പറിച്ചെടുത്ത ചീര, വഴുതിന,
ചെരങ്ങ,കുമ്പളങ്ങ,പച്ചമുളക്, വാളൻപയർ എന്നിവയോടൊപ്പം ഒരാഴ്ചത്തേക്കുള്ള
അരിയും കുട്ടികൾ വൃദ്ധസദനത്തിലെത്തിച്ചു. ഭക്ഷ്യ വിഭവങ്ങളോടൊപ്പം
കൊണ്ടുവന്ന കണിച്ചട്ടി കണ്ടപ്പോൾ മുത്തശ്ശിമാരുടെ മുഖത്ത് പണ്ടത്തെ
ഓർമ്മകൾ മിന്നി മറഞ്ഞു. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളർന്ന
എം.എം.ചാക്കോച്ചൻ മാനേജരായ ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന
വൃദ്ധ വികലാംഗ മന്ദിരത്തിൽ നൂറ്റി ഇരുപത്തിയഞ്ചോളം അന്തേവാസികളുണ്ട്.
മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള പച്ചക്കറികൾ
അന്തേവാസികൾക്ക് കൈമാറി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, മദർ പി.ടി.എ
പ്രസിഡന്റ് എസ്.സി.റഹ്മത്ത്, അധ്യാപിക ലിസി ജേക്കബ്, പി.ഭാസ്ക്കൻ
കെ.മദനൻ, എം.എം.ചാക്കോ പ്രസംഗിച്ചു.
2017 മാർച്ച് 31, വെള്ളിയാഴ്‌ച
അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ
അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ
എല്ലാവർക്കും 1200 മണിക്കൂർ നൽകി അരയി സ്കൂൾ
എല്ലാവർക്കും ആയിരം മണിക്കൂർ ലക്ഷ്യമിട്ട് ആരംഭിച്ച അധ്യയന വർഷം അവസാനിച്ചു.ഹർത്താലും പണിമുടക്കും പ്രാദേശിക അവധികളും കാരണം വിദ്യാഭ്യാസ കലണ്ടറിലെ ഇരുന്നൂറ് പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊള്ളായിരം സാധ്യായ മണിക്കൂറുകൾ മാത്രമാണ് ഭൂരിഭാഗം വിദ്യാർഥികൾക്കും ലഭിച്ചത്. ഹൈസ്കൂളുകളോട് ചേർന്ന പ്രൈമറി വിദ്യാർഥികൾക്ക് ലഭിച്ച മണിക്കൂറുകൾ ഇതിലും താഴെ മാത്രമാണ്.
ആയിരത്തിനു പകരം ആയിരത്തി ഇരുന്നൂറ് മണിക്കൂർ ജോലി ചെയ്ത് കലാമിന്റെ വാക്കുകൾ യാഥാർഥ്യ മാക്കിയിരിക്കയാണ് കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ അധ്യാപകർ. വർഷം മുഴുവനും രാവിലെ ഒൻപത് മണിക്ക് തന്നെ ക്ലാസ് മുറിയുടെ വാതിലുകൾ വിദ്യാർഥികൾക്ക് തുറന്നു കൊടുത്തു. ഇതിനു പുറമെ പത്ത് അവധി ദിവസങ്ങൾ അധികമായി പ്രവർത്തിച്ചു. കുട്ടികൾ അധികമായി ലഭിച്ച പഠനസമയം ഉത്സവമാക്കിമാറ്റി.കളിയിലൂടെ,
എല്ലാവർക്കും 1200 മണിക്കൂർ നൽകി അരയി സ്കൂൾ
എല്ലാവർക്കും ആയിരം മണിക്കൂർ ലക്ഷ്യമിട്ട് ആരംഭിച്ച അധ്യയന വർഷം അവസാനിച്ചു.ഹർത്താലും പണിമുടക്കും പ്രാദേശിക അവധികളും കാരണം വിദ്യാഭ്യാസ കലണ്ടറിലെ ഇരുന്നൂറ് പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊള്ളായിരം സാധ്യായ മണിക്കൂറുകൾ മാത്രമാണ് ഭൂരിഭാഗം വിദ്യാർഥികൾക്കും ലഭിച്ചത്. ഹൈസ്കൂളുകളോട് ചേർന്ന പ്രൈമറി വിദ്യാർഥികൾക്ക് ലഭിച്ച മണിക്കൂറുകൾ ഇതിലും താഴെ മാത്രമാണ്.
ആയിരത്തിനു പകരം ആയിരത്തി ഇരുന്നൂറ് മണിക്കൂർ ജോലി ചെയ്ത് കലാമിന്റെ വാക്കുകൾ യാഥാർഥ്യ മാക്കിയിരിക്കയാണ് കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ അധ്യാപകർ. വർഷം മുഴുവനും രാവിലെ ഒൻപത് മണിക്ക് തന്നെ ക്ലാസ് മുറിയുടെ വാതിലുകൾ വിദ്യാർഥികൾക്ക് തുറന്നു കൊടുത്തു. ഇതിനു പുറമെ പത്ത് അവധി ദിവസങ്ങൾ അധികമായി പ്രവർത്തിച്ചു. കുട്ടികൾ അധികമായി ലഭിച്ച പഠനസമയം ഉത്സവമാക്കിമാറ്റി.കളിയിലൂടെ,
കഴിഞ്ഞ മാസം 24ന് ശനിയാഴ്ച കേരളത്തിലുടനീളം നടന്ന അധ്യാപക സംഗമത്തിൽ അരയി മാതൃകയുടെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. പ്രൈമറി തൊട്ട് ഹയർ സെക്കണ്ടറി വരെയുള്ള ലക്ഷക്കണക്കിന് അധ്യാപകരിലേക്ക് അരയിയിലെ അധ്യാപകരുടെ ഒരുമ എത്തിയത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഈ വിജയഗാഥയുടെ തന്ത്രങ്ങൾ അന്വേഷിച്ച് വിളികളും മെയിലുകളും പ്രവഹിക്കുകയാണ്.
..............................
വയറ് നിറച്ച് ഉച്ചയൂണ്; മനസ്സ് നിറച്ച് ഇംഗ്ലിഷ് ഫെസ്റ്റ്
അരയിയിലെ ഉച്ചയൂണ് പോലെ പ്രസിദ്ധമാണ് ഇംഗ്ലിഷ് ഫെസ്റ്റ് .സംസ്ഥാന തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇംഗ്ലിഷ് മികവ് വർധിപ്പിക്കാൻ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ് വരെ ആരംഭിച്ച ഇംഗ്ലിഷ് ഫെസ്റ്റ് വൻ വിജയമായി .ഒന്നാം തരത്തിലെ കുട്ടികൾ ഇംഗ്ലിഷിൽ സംഭാഷണം നടത്തും.കഥ പറയും. പാട്ടു പാടും.മലയാളത്തിൽ നിന്ന് കുട്ടിക്കവിതകൾ വിവർത്തനം ചെയ്യും. അരയി വാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ഇംഗ്ലിഷ് ട്രാക്ക് തന്നെ വിഭവ സമൃദ്ധമാണ്.ഇംഗ്ലിഷ് മീഡിയത്തിൽ നിന്ന് കുട്ടികളെ അരയിയിലേക്ക് മാറ്റി ചേർക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ച ഘടകവും ഈ ഇംഗ്ലിഷ് സദ്യ തന്നെ.
തനി നാടൻ കറികളാണ് ഓരോ ദിവസവും വിളമ്പുന്നത്. വിദ്യാലയത്തിന് സ്വന്തമായി ജൈവ പച്ചക്കറിത്തോട്ടം തന്നെയുണ്ട്. കണ്ടംകുട്ടി ചാലിലെ മാധവിയമ്മയുടെ വയൽ പാട്ടത്തിനെടുത്താണ് കൃഷി.പി ടി എ കമ്മറ്റിയംഗം പി.ഭാസ്ക്കരനാണ് മുഖ്യ ചുമതല സ്കൂൾ ഹരിതസേനയും മദർ പി ടി എ യും അധ്യാപകരും നേതൃത്വം നൽകുന്നു. സാമ്പാർ,അവിയൽ, കൂട്ടുകറി,പുളിശ്ശേരി, വറവ്,പച്ചടി, അച്ചാർ നാലിൽ കുറഞ്ഞ ദിവസമേ ഇല്ല. ആഴ്ചയിൽ ഒരു ദിവസം പായസവുമുണ്ട്. വാഴകൃഷിയുടെ സീസണായാൽ ഒരു കുല കുട്ടികൾക്ക് സംഭാവന ചെയ്യുന്ന ധാരാളം നേന്ത്രവാഴ കർഷകർ ഉണ്ട്.കൂമ്പു തോരനും വാഴപ്പിണ്ടി പെരക്കും കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവമാണ്. ചക്കക്കാലമായാൽ ചക്കയാണ് താരം പാവയ്ക്കകൊണ്ടാട്ടവും ഉപ്പിലിട്ട മാങ്ങയും വിവിധ തരം ഇലക്കറികളുമാണ് ജൂൺ, ജൂലായ് മാസങ്ങളിലെ സ്പെഷൽ .രക്ഷിതാക്കൾ സംഭാവനയായി നൽകുന്ന നെല്ലിക്ക, മാങ്ങ എന്നിവ കൊണ്ടാണ് അച്ചാർ തയ്യാറാക്കുന്നത്. അടുത്ത അധ്യയന വർഷത്തേക്ക് പത്ത് കിലോ നാടൻ നെല്ലിക്ക തേനിൽ സംസ്കരിച്ചു വെച്ചിരിക്കയാണ്.ഉച്ചയൂണിന്റെ കറികൾ തയ്യാറാക്കാൻ അഞ്ചും ആറും അമ്മമാർ ഊഴമിട്ട് എത്തുന്നതു കൊണ്ടു മാത്രമാണ് കുട്ടികൾക്ക് മുടങ്ങാതെ സദ്യ നൽകാൻ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു. പിറന്നാളും ഗൃഹപ്രവേശനവും വിവാഹവും നടക്കുമ്പോൾ അരയി സ്കൂൾ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത് നാട്ടുകാരുടെ ശീലമായി മാറി.
രുചിയേറിയ സദ്യ പതിവായതോടെ ഒരന്നം പോലും പാഴാക്കാതെ പാത്രം കണ്ണാടിയാക്കുന്ന എന്റെ പാത്രം നിനക്കു കണ്ണാടി പദ്ധതിയും ആരംഭിച്ചു. ഊണിനു ശേഷം പാത്രം കഴുകുന്നതിനു മുൻപ് ചോറ്റ് പാത്രത്തിൽ കൂട്ടുകാരന്റെ മുഖം കാണിക്കുന്ന പദ്ധതിയാണിത്. ആഹാരവും വെള്ളവും കരുതലോടെ ഉപയോഗിക്കണമെന്ന ശീലം കുട്ടിയിൽ ഉറപ്പിക്കാൻ ഇതിലും നല്ല വഴി വേറെയില്ല. പി.ടി.എ പ്രസിഡന്റ് പി.രാജൻ പറഞ്ഞു.
എന്റെ പാത്രം നിനക്കു കണ്ണാടി : ഒന്നാംതരത്തിലെ ശിവദയുടെ മുഖം ശിവന്യയുടെ പാത്രത്തിൽ തെളിഞ്ഞപ്പോൾ
അരയിക്ക് ഇരട്ട നേട്ടം
കാസർഗോഡ് ജില്ലയിലെ പത്ത് മികവുകൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കും.
അരയിക്ക് ഇരട്ട നേട്ടം
അരയിക്ക് ഇരട്ട നേട്ടം
കാസർഗോഡ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പത്ത് മികവുകൾ ദേശീയ
തലത്തിൽ വ്യാപിപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും
സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാറിൽ
ജില്ലയിലെ ഒൻപത് വിദ്യാലയങ്ങൾ അവതരിപ്പിച്ച മാതൃകകൾ കേന്ദ്ര മാനവ വിഭവശേഷി
വകുപ്പു മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ മറ്റു
വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട്
ഡയരക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. അരയി ഗവ.യു.പി.സ്കൂളിൽ നിന്നു
മാത്രമാണ് രണ്ടു മികവുകൾക്ക് ദേശീയ തല അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത മികച്ച മാതൃകകൾ എൻ.സി.ഇ.ആർ.ടി.ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുക്കുന്ന ശില്പശാലകളിൽ അവതരിപ്പിച്ച ശേഷമാണ് രാജ്യത്തെ മറ്റു വിദ്യാലയങ്ങളിൽ നടപ്പിലാക്കുക.അരയി ഗവ.യു.പി.സ്കൂൾ, ഗവ.യു.പി.സ്കൂൾ കരിച്ചേരി, ഗവ.എൽ.പി.സ്കൂൾ കയ്യൂർ, ഗവ.എൽ.പി.സ്കൂൾ മാടക്കാൽ, ഗവ. വെൽഫേർ എൽ പി.സ്കൂൾ ബാര, ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, മൊഗ്രാൽ പുത്തൂർ, ഗവ. എച്ച് എസ്.എസ് പൈവളിഗെ നഗർ ,ഇസത്തുൽ ഇസ്ലാമിയ എ.എൽ.പി സ്കൂൾ ചന്തേര, എ.യു.പി.സ്കൂൾ പൊതാവൂർ എന്നീ ഒൻപതു വിദ്യാലയങ്ങളിലെ മികവുകളാണ് ദേശീയ തല സെമിനാറിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്.
ന്യൂഡൽഹി ന്യൂപ്പ സർവകലാശാല വി.സി.പ്രൊഫ.ജന്ധ്യാല ബി.ജെ. തിലക്, എൻ.സി.ഇ.ആർ.ടി.യിലെ പ്രൊഫ. അനിത നൂന, ഡോ.മൈഥിലി, ചെന്നൈ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ ഡോ.ആർ.രാമാനുജൻ, ഡോ.ബി.ഇക്ബാൽ ,ഡോ. ടി പി കലാധരൻ, ഡോ. പി.കെ.ജയരാജ്, ഡോ.രാജൻ ഗുരുക്കൾ, ഡോ.മൈക്കിൾ തരകൻ, തുടങ്ങിയ പ്രഗത്ഭരാണ് സെമിനാറിൽ ക്ലാസുകൾ നയിച്ചത്.
സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത മികച്ച മാതൃകകൾ എൻ.സി.ഇ.ആർ.ടി.ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുക്കുന്ന ശില്പശാലകളിൽ അവതരിപ്പിച്ച ശേഷമാണ് രാജ്യത്തെ മറ്റു വിദ്യാലയങ്ങളിൽ നടപ്പിലാക്കുക.അരയി ഗവ.യു.പി.സ്കൂൾ, ഗവ.യു.പി.സ്കൂൾ കരിച്ചേരി, ഗവ.എൽ.പി.സ്കൂൾ കയ്യൂർ, ഗവ.എൽ.പി.സ്കൂൾ മാടക്കാൽ, ഗവ. വെൽഫേർ എൽ പി.സ്കൂൾ ബാര, ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, മൊഗ്രാൽ പുത്തൂർ, ഗവ. എച്ച് എസ്.എസ് പൈവളിഗെ നഗർ ,ഇസത്തുൽ ഇസ്ലാമിയ എ.എൽ.പി സ്കൂൾ ചന്തേര, എ.യു.പി.സ്കൂൾ പൊതാവൂർ എന്നീ ഒൻപതു വിദ്യാലയങ്ങളിലെ മികവുകളാണ് ദേശീയ തല സെമിനാറിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്.
ന്യൂഡൽഹി ന്യൂപ്പ സർവകലാശാല വി.സി.പ്രൊഫ.ജന്ധ്യാല ബി.ജെ. തിലക്, എൻ.സി.ഇ.ആർ.ടി.യിലെ പ്രൊഫ. അനിത നൂന, ഡോ.മൈഥിലി, ചെന്നൈ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ ഡോ.ആർ.രാമാനുജൻ, ഡോ.ബി.ഇക്ബാൽ ,ഡോ. ടി പി കലാധരൻ, ഡോ. പി.കെ.ജയരാജ്, ഡോ.രാജൻ ഗുരുക്കൾ, ഡോ.മൈക്കിൾ തരകൻ, തുടങ്ങിയ പ്രഗത്ഭരാണ് സെമിനാറിൽ ക്ലാസുകൾ നയിച്ചത്.
2017 മാർച്ച് 12, ഞായറാഴ്‌ച
വിസ്മയവരമ്പത്തൂടെ കുരുന്നുകൾ
വിസ്മയ വരമ്പിലൂടങ്ങനെ, ആൾരൂപങ്ങൾ, അലമാരയിലെ സ്വപ്നങ്ങൾ എന്നീ നാടകങ്ങളിലൂടെ കുട്ടികൾക്ക് പ്രിയങ്കരനായ നാടകകൃത്ത്
ഹരിദാസ് കരിവെള്ളൂരിന് അരയി ഗവ.യു.പി.സ്കൂളിൽ ഹൃദ്യമായ വരവേല്പ്.എസ്.എസ്.എ യുടെ സഹകരണത്തോടെ സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന നാടക സഹവാസം തീയേറ്റർ 2017 ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം സ്കൂളിലെത്തിയത്.
ഉദ്ഘാടന പ്രസംഗത്തിനു ശേഷം ക്യാമ്പംഗങ്ങളുമായി നടത്തിയ സംവാദത്തിലാണ് തിരക്കഥാകൃത്ത് കൂടിയായ ഹരിദാസ് കരിവെള്ളൂർ വിദ്യാർഥികളുടെ മുന്നിൽ മനസ്സു തുറന്നത്.നാടകങ്ങളുടെയും ടി.വി. സീരിയലുകളുടെയും രചനാനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികളോടൊപ്പം മുതിർന്നവർക്കും കൗതുകമായി.
സ്കൂളിലെ തന്നെക്കാൾ തടിമിടുക്കുള്ള കുട്ടികളെ താൻ നായകനായി താൻ തന്നെ രചിച്ച നാടകത്തിലെ വില്ലന്മാരാക്കി അടിച്ചു വീഴ്ത്തിക്കൊണ്ടാണ് ഹരിദാസിലെ കുട്ടി എഴുത്തുകാരൻ നാടകകൃത്തായി മാറിയത്. വായനയിൽ നിന്നും യാത്രാവേളകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നുമാണ് കഥയ് ക്കാവശ്യമായ പ്രമേയങ്ങൾ ലഭിക്കുന്നതെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു.
കലാഭവൻ മണിയുടെ കണ്ണിനും കണ്ണാടിക്കും എന്ന സിനിമ തിരക്കഥ എഴുതിയ ഹരിദാസ് സിനിമാരംഗത്തെ അനുഭവങ്ങളും അനുസ്മരിച്ചു.രക്ഷകൻ, മേൽവിലാസം ശരിയാണ് എന്നീ സിനിമകൾക്ക് പിന്നിലെ അണിയറ രഹസ്യങ്ങൾ കുട്ടികൾക്ക് രസകരമായ അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത നാല്പത് കുട്ടികൾ ആണ് ക്യാമ്പംഗങ്ങൾ
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയനാവി മുഖ്യാതിഥിയായി കൗൺസിലർ സി.കെ. വത്സലൻ അധ്യക്ഷത വഹിച്ചു..പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,പി.രാജഗോപാലൻ, കെ.അമ്പാടി, പി.രാജൻ, സി.പവിത്രൻ, പി.പി.രാജു, ശോഭന കൊഴുമ്മൽ, സ്കൂൾ ലീഡർ, പി.മിഥുൻരാജ് പ്രസംഗിച്ചു.പ്രകാശൻ കരിവെള്ളൂരാണ് ക്യാമ്പ് ഡയരക്ടർ.
ഹരിദാസ് കരിവെള്ളൂരിന് അരയി ഗവ.യു.പി.സ്കൂളിൽ ഹൃദ്യമായ വരവേല്പ്.എസ്.എസ്.എ യുടെ സഹകരണത്തോടെ സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന നാടക സഹവാസം തീയേറ്റർ 2017 ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം സ്കൂളിലെത്തിയത്.
ഉദ്ഘാടന പ്രസംഗത്തിനു ശേഷം ക്യാമ്പംഗങ്ങളുമായി നടത്തിയ സംവാദത്തിലാണ് തിരക്കഥാകൃത്ത് കൂടിയായ ഹരിദാസ് കരിവെള്ളൂർ വിദ്യാർഥികളുടെ മുന്നിൽ മനസ്സു തുറന്നത്.നാടകങ്ങളുടെയും ടി.വി. സീരിയലുകളുടെയും രചനാനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികളോടൊപ്പം മുതിർന്നവർക്കും കൗതുകമായി.
സ്കൂളിലെ തന്നെക്കാൾ തടിമിടുക്കുള്ള കുട്ടികളെ താൻ നായകനായി താൻ തന്നെ രചിച്ച നാടകത്തിലെ വില്ലന്മാരാക്കി അടിച്ചു വീഴ്ത്തിക്കൊണ്ടാണ് ഹരിദാസിലെ കുട്ടി എഴുത്തുകാരൻ നാടകകൃത്തായി മാറിയത്. വായനയിൽ നിന്നും യാത്രാവേളകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നുമാണ് കഥയ് ക്കാവശ്യമായ പ്രമേയങ്ങൾ ലഭിക്കുന്നതെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു.
കലാഭവൻ മണിയുടെ കണ്ണിനും കണ്ണാടിക്കും എന്ന സിനിമ തിരക്കഥ എഴുതിയ ഹരിദാസ് സിനിമാരംഗത്തെ അനുഭവങ്ങളും അനുസ്മരിച്ചു.രക്ഷകൻ, മേൽവിലാസം ശരിയാണ് എന്നീ സിനിമകൾക്ക് പിന്നിലെ അണിയറ രഹസ്യങ്ങൾ കുട്ടികൾക്ക് രസകരമായ അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത നാല്പത് കുട്ടികൾ ആണ് ക്യാമ്പംഗങ്ങൾ
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയനാവി മുഖ്യാതിഥിയായി കൗൺസിലർ സി.കെ. വത്സലൻ അധ്യക്ഷത വഹിച്ചു..പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,പി.രാജഗോപാലൻ, കെ.അമ്പാടി, പി.രാജൻ, സി.പവിത്രൻ, പി.പി.രാജു, ശോഭന കൊഴുമ്മൽ, സ്കൂൾ ലീഡർ, പി.മിഥുൻരാജ് പ്രസംഗിച്ചു.പ്രകാശൻ കരിവെള്ളൂരാണ് ക്യാമ്പ് ഡയരക്ടർ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)

































